തിരുവനന്തപുരം വർക്കലയിൽ മകളുടെ വിവാഹ തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മരണവാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയും ചെറുമയൂർ സ്വദേശി വിനുവും ഇന്ന് വിവാഹിതരായി. വർക്കല ശിവഗിരി ശാരദാമഠത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങ് അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ വളരെ ലളിതമായാണ് നടത്തിയത്.
നേരത്തെ ഇവരുടെ വിവാഹം നിശ്ചയിച്ചതിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെടുന്നത്. അന്ന് മാറ്റിവെച്ച വിവാഹമാണ് ഇന്ന് നടന്നത്. രാജുവിന്റെ മരണത്തിനുശേഷം ശ്രീലക്ഷ്മിയുടെ കുടുംബത്തിന് വേണ്ട എല്ലാ പിന്തുണകളും നൽകി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ വീട്ടുകാർ മുൻകൈയെടുത്ത് തന്നെയാണ് മാറ്റിവെച്ച വിവാഹം ശാരദാമഠത്തിൽ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെ നടത്തിയത്.
ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു താൽപര്യം പ്രകടിപ്പിക്കുകയും ശ്രീലക്ഷ്മിയും കുടുംബത്തിനും താല്പര്യമില്ലാതിരുന്നതിനാൽ വിനുവുമായി ശ്രീലക്ഷ്മിയുടെ വിവാഹം തീരുമാനിക്കുകയും ആയിരുന്നു. എന്നാൽ മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു വെല്ലുവിളിക്കുകയും വിവാഹ തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി പ്രശ്നമുണ്ടാക്കുകയും മൺവെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. കേസിൽ പ്രതികളായ ജിഷ്ണുവും സഹോദരൻ ജിജിനും സുഹൃത്തുക്കളായ ശ്യാം മനു എന്നിവരും നിലവിൽ റിമാൻഡിൽ ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക