കുടുംബ വഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തുവിട്ടു. 9 മണിയോടെ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന മലപ്പുറം പൊന്നാനി ജെ എം റോഡിൽ വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ വീട്ടിൽ സുലൈഖ(36)യെ ഭർത്താവ് നെഞ്ചിൽ കുത്തുകയും തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ആയിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയായ ഭർത്താവ് അലി വീടിന്റെ പുറകിലെ കനാൽ നീന്തി കടന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളുടെ സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇയാൾക്കായി പോലീസ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക