വയറ്റിൽ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട പോലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് നടപടിക്കെതിരെ പ്രതിഷേധം നടത്തിയ ഹർഷിന അറസ്റ്റിലായി. ഹർഷിനെ അടക്കം സമരസമിതിയിലെ 12 പേരാണ് കോഴിക്കോട് ഡിഎംഒ ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായത്. ഹർഷിന, ഭർത്താവ് അഷറഫ് ,സമരസമിതി നേതാവ് എന്നിവരടക്കമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവസമയത്ത് വയറ്റിൽ കത്രിക കുടുങ്ങിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റെതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ എംആർഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്രിക മെഡിക്കൽ കോളേജിൽ നിന്ന് ആണെന്ന് പറയാൻ ആകില്ലെന്ന് മെഡിക്കൽ ബോർഡ് വിശദീകരിച്ചു.
ലഭ്യമായ തെളിവുകളിൽ നിന്ന് കത്രിക എവിടെനിന്നാണ് കുടുങ്ങിയത് എന്ന് പറയാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ആരോഗ്യമന്ത്രിയെ വിശ്വസിച്ചതാണ് ഏറ്റവും വലിയ തെറ്റ് എന്നും ഇനി ആരോഗ്യമന്ത്രി നേരിട്ട് വന്ന് തീരുമാനം ആക്കാതെ വീട്ടിൽ പോകില്ലെന്നും ഹർഷിന പ്രതികരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക