നെൽസൺ സംവിധാനം ചെയ്ത് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് ‘ജയിലർ’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം. മോഹൻലാൽ, രജനികാന്ത്, ശിവരാജ് കുമാർ ഉൾപ്പടെയുള്ളവരുടെ പ്രകടനങ്ങൾക്ക് അഭിനന്ദന പ്രവാഹം ആണ്.
ജയിലറിൽ ആദ്യം വില്ലൻ കഥാപാത്രത്തിനായി മമ്മൂട്ടിയെ ആണ് നിശ്ചയിച്ചിരുന്നതെന്നുളള പ്രചരണങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ഒമർ ലുലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ആദ്യം പ്ലാൻ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു എന്നാണ് ഒമർ പറയുന്നത്. എങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷൻ നേടുമായിരുന്നു എന്നും ഒമർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒമറിന്റെ പ്രതികരണം.
“ജയിലർ, നെൽസൺ എന്ന ഡയറക്ട്റുടെ ഗംഭീര തിരിച്ചുവരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടൻ ശിവരാജ് കുമാർ ചുമ്മാ തീ. വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും,ആദ്യം പ്ളാൻ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്പാക്ക്റ്റ് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷൻ വന്നേനെ. Pakka Entertaintment”, എന്നാണ് ഒമർ ലുലു കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക