ഇരുചക്ര വാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം രക്ഷിതാക്കൾക്ക് വിനയായി. ഇന്നലെ മാത്രം 18 വയസ്സിനു മുൻപ് മക്കൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് 18 പേരെയാണ് മഞ്ചേരി ചീഫ് ജഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ ആറു പേരും വീട്ടമ്മമാരാണ്.
18 വയസ്സിനു മുൻപ് വാഹനം ഓടിച്ച് പോലീസ് പിടിക്കപ്പെട്ടാൽ തടവ് ശിക്ഷ ലഭിക്കുന്നതോടൊപ്പം പിഴ കൂടി അടയ്ക്കേണ്ടി വരുന്നു. 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്നുവർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഇന്നലെ മാത്രം ശിക്ഷിക്കപ്പെട്ട 18 പേരിൽ നിന്നായി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈടാക്കിയത് 5,07,750 രൂപയാണ്. ആറുപേർക്ക് കാൽ ലക്ഷം രൂപ വീതവും 12 പേർക്ക് 30,250 രൂപ വീതവുമാണ് പിഴ ലഭിച്ചത്. ജഡ്ജി പിഴയടച്ചില്ലെങ്കിൽ രണ്ടാഴ്ചത്തെ ജയിൽവാസം വേണ്ടി വരുമെന്ന് വിധിച്ചതോടെ വൈകിട്ട് വരെ കോടതി പരിസരത്ത് തടവ് ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരും പിഴയൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക