പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നിടത്തുനിന്നും മൂന്ന് മൊബൈൽ ഫോണുകളും മുക്കാൽ ലക്ഷത്തോളം രൂപയും കൈക്കലാക്കി മുങ്ങിയ അസം സ്വദേശിയായ ഹമീദലിയെ ചെർപ്പുളശ്ശേരി പോലീസ് മലപ്പുറത്തുനിന്ന് പിടികൂടി.
ഹമീദലിയോടൊപ്പം മോഷണം നടത്താൻ സഹായിച്ച കൂട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് ഇൻസ്പെക്ടർ ടി ശശികുമാർ എസ് ഐ ബി പ്രമോദ് എന്നിവർ അറിയിച്ചു. എ എസ് ഐ സ്വാമിനാഥൻ, സിപിഒമാരായ ജയമോഹൻ, സൻഫീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക