ഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസാക്കാൻ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും മികച്ച പിന്തുണയോടെ ബിൽ പാസാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നാരീ ശക്തി വന്ദൻ ചരിത്രപരമായ ഒരു നിയമനിർമ്മാണമാണ്. അത് സ്ത്രീ ശാക്തീകരണത്തിനും നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന വനിതാ സംവരണ ബിൽ ഇന്നാണ് ലോക്സഭയിൽ പാസായത്. 454 എംപിമാർ ബില്ലിനെ അനുകൂലിക്കുകയും രണ്ട് എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. രാജ്യസഭയിൽ നാളെ ബില്ല് അവതരിപ്പിക്കും.
ബുധനാഴ്ച ലോക്സഭയിൽ ബില്ലിന്മേലുള്ള ചർച്ച ഉണ്ടായി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ബില്ലിനെ പിന്തുണച്ചിരുന്നുവെങ്കിലും ഒബിസി സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും ക്വാട്ട ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇത് 15 വർഷത്തേക്ക് തുടരു൦
പ്രതികരിക്കാൻ ഇവിടെ എഴുതുക