കൊച്ചി: എറണാകുളത്ത് ജനവാസ മേഖലയിൽ കാട്ടാന ശല്ല്യം പതിവാകുന്നു. കുട്ടമ്പുഴയിൽ സത്രപ്പടി പുറമല കോളനി ഭാഗത്ത് ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കാട്ടാനകളെ തുരത്താൻ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് വനപാലകർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു.
വർഷങ്ങൾക്ക് മുമ്പ് റോഡ് പുറമ്പോക്ക് ഒഴിപ്പിച്ച് സർക്കാർ പുനരധിവസിപ്പിച്ച 20 ഓളം കുടുംബങ്ങളാണ് കുട്ടമ്പുഴയിലെ പുറമല കോളനിയിൽ താമസിക്കുന്നത്.
സംഭവസ്ഥലത്തെത്തിയ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ തടഞ്ഞു നിർത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്തുള്ള രണ്ട് പേരെ താത്കാലിക വാച്ചർമാരായി നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക