ഉത്തര്‍പ്രദേശില്‍ എസിയുടെ തണുപ്പ് താങ്ങാനാവാതെ രണ്ട് നവജാതശിശുക്കള്‍ മരണപ്പെട്ടു. യുപിയിലെ ഷാംലി ജില്ലയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
സുഖമായി ഉറങ്ങാന്‍ ക്ലിനിക്കിന്റെ ഉടമ ഡോ നീതു ശനിയാഴ്ച്ച രാത്രി മുഴുവന്‍ എസി ഓണാക്കി വച്ചിരുന്നതായും പിറ്റേന്ന് രാവിലെ കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ആണ് കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിനെതിരെ ഐപിസി സെക്ഷന്‍ 304 (നരഹത്യക്കുള്ള ശിക്ഷ) പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ (കൈരാന) നേത്രപാല്‍ സിംഗ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തതായും എസ്എച്ച്ഒ അറിയിച്ചു.
അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (എസിഎംഒ) ഡോ.അശ്വനി ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക