കൈക്കുഞ്ഞിന് സ്പൈസ് ജെറ്റ് വിമാനത്തിൽ സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിൽ നഷ്ടപരിഹാരം നൽകുകയും ക്ഷമാപണം നടത്തുകയും ചെയ്ത് വിമാന കമ്പനി. സ്പൈസ് ജെറ്റിന്റെ എസ് ജി 35 വിമാനത്തിൽ ഈ മാസം 12ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലാണ് അമ്മയ്ക്കും കുഞ്ഞിനും ജീവനക്കാരിൽ നിന്നും ദുരനുഭവം നേരിട്ടത്.
മാതാവിനൊപ്പം യാത്ര ചെയ്ത രണ്ടു വയസ്സുള്ള സഹ എന്ന കുട്ടിക്ക് സീറ്റ് നൽകിയില്ല എന്ന് ആരോപിച്ച് മാതാവ് നൽകിയ പരാതിയിൽ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ 33,000 രൂപയാണ് സ്പൈസ് ജെറ്റ് വിമാന കമ്പനി നഷ്ടപരിഹാരം നൽകിയത്. വിമാന കമ്പനിയിൽ നിന്നും ഭാവിയിൽ സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന തരത്തിലുള്ള 33,000 രൂപയുടെ വൗച്ചർ ലഭിച്ചതായി പരാതിക്കാരി പറഞ്ഞു.
യുവതിയുടെ പരാതിയിൽ സ്പൈസ്ജെറ്റ് വിമാന കമ്പനി ബന്ധപ്പെട്ട ജീവനക്കാരോടും ട്രാവൽ ഏജൻസിയോടും വിശദീകരണം ചോദിക്കുകയും സ്പൈസ് ജെറ്റ് ആസ്ഥാനത്തുനിന്ന് പരാതിക്കാരിയെ നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. നേരത്തെ തന്നെ നഷ്ടപരിഹാരം നൽകാൻ സന്നദ്ധത അറിയിച്ച കമ്പനി വിമാനത്തിൽ നിന്നുണ്ടായ മോശം അനുഭവത്തിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയുടെ നിരന്തരമായ കത്തിടപാടുകൾക്ക് ശേഷമാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക