ഡോക്ടർ വന്ദനാദാസ് കൊലപാതക കേസ് പ്രതി സന്ദീപിനെ വിചാരണ കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതിയിൽ ഉള്ള സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
അന്വേഷണത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിനായി കൂടുതൽ സമയം വേണ്ടിവരും എന്നുമായിരുന്നു സംസ്ഥാന പോലീസ് മേധാവി എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന വന്ദനയുടെ മാതാപിതാക്കളുടെ ചോദ്യത്തിന് കോടതിയിൽ മറുപടി നൽകിയത്.
കൊല്ലം ജില്ലയിലെ നെടുമ്പന യുപിഎസിലെ അധ്യാപകനായിരുന്ന സന്ദീപ് 2023 മെയ് 10നാണ് വൈദ്യ പരിശോധനക്കിടെ പ്രകോപിതനാവുകയും ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും ചെയ്തത്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് സന്ദീപിനെ സർവീസിൽ നിന്നും നീക്കം ചെയ്തിരുന്നു.
സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തലിൽ കൊല്ലം റൂറൽ എസ് പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഡി ഐജി ആർ നിശാന്തിനി അന്വേഷണത്തിന് ഉത്തരവിടുകയും ഡോക്ടർ വന്ദനയും ആശുപത്രിയിൽ എത്തിച്ച പൂയപ്പള്ളി സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബേബി മോഹൻ, ആശുപത്രി എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മണിലാൽ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക