ഇലകളും പൂക്കളും ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്നും ശബരിമലയിലേക്ക് വരുന്ന തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടതില്ലെന്നും കേരള ഹൈക്കോടതി. ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവർക്ക് എതിരെ നടപടിയെടുക്കാനും ഹൈക്കോടതി നിർദേശിച്ചു.
തുലാം, വൃശ്ചികം മാസങ്ങളിലാണ് ശബരിമലയിൽ ഭക്തജന തിരക്ക് ഉണ്ടാകാറ്. മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തികളുടെ നറുക്കെടുപ്പ് ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയായ പി എൻ മഹേഷ് ആണ് ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തലത്ത് മനയിലെ അംഗമാണ് പി എൻ മഹേഷ്.
മാളികപ്പുറംമേൽ ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ്. ഇന്നലെ വൈകിട്ട് തുലാം മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക