ഫിന്നിഷ് ടെലികോം ഉപകരണ നിര്‍മാതാക്കളായ നോക്കിയ കമ്പനിയില്‍ നിന്ന് 14000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ വില്പനയില് ഉണ്ടായ ഇടിവാണ് പിരിച്ചുവിടലിന് കാരണം.
ചെലവ് ചുരുക്കല്‍ നടപടികളിലൂടെ 2026 ആവുമ്പോഴേക്കും 80 കോടി യുറോ മുതല്‍ 120 കോടി യൂറോ വരെ സേവിങ്സ് കണ്ടെത്താനാണ് നോക്കിയ ലക്ഷ്യമിടുന്നത്. 2024 ല്‍ മാത്രം 40 കോടി യൂറോ ശേഖരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇക്കാരണത്താല്‍ പിരിച്ചുവിടല്‍ നടപടികള്‍ അതിവേഗമാക്കും.
നിലവില്‍ 86000 ജീവനക്കാരുള്ളതില്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാകുന്നതോടെ 72000 മുതല്‍ 77000 ജീവനക്കാര്‍ വരെയായി ജീവനക്കാരുടെ എണ്ണം കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക