ജെറുസലേം: തുര്‍ക്കിയിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങി ഇസ്രയേല്‍. പലസ്തീന് അനുകൂല റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തുര്‍ക്കി പ്രസിഡന്റ് തയ്യിബ്ബ് എര്ദോഗന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ നയതന്ത്രജ്ഞരെ പിന്‍വലിക്കാനൊരുങ്ങുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അധിനിവേശക്കാരനും കുറ്റവാളിയുമാണെന്നതായിരുന്നു എര്‍ദോഗന്റെ പരാമര്‍ശം.
ഇതേ തുടര്‍ന്ന് തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം നിലവില്‍ തകര്‍ച്ചയിലാണ്. തുര്‍ക്കിയില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ തിരികെ കൊണ്ടുവരാന്‍ ഉത്തരവിട്ടതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസയില്‍ അരങ്ങേറിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ പ്രധാന കുറ്റവാളി പാശ്ചാത്യ രാജ്യങ്ങളാണെന്നും എന്നും എര്ദോഗന് പറഞ്ഞിരുന്നു. ഇസ്രായേലിന്റെ സഖ്യകക്ഷികള്‍ ക്രിസ്ത്യാനികളെ മുസ്ലീങ്ങള്‍ക്കെതിരെ തിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 1.5 ദശലക്ഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എര്‍ദോഗന്റെ പരാമര്‍ശം. ഒരു ദശാബ്ദത്തിനു രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങള്‍ പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളുടെയും നയതന്ത്രജ്ഞര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഈ പ്രസ്താവനകള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക