തിരുവനന്തപുരം: മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്നും മന്ത്രി വിമര്‍ശിച്ചു.
യുഡിഎഫിന്റെ ഭാഗമായി നില്ക്കുന്നതിനാല് സാങ്കേതികമായി തടസ്സമുണ്ടെന്ന ലീഗിന്റെ പ്രസ്താവനയില്‍ നിന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ എത്തേണ്ട നിഗമനം അണികളുടെ മാത്രമല്ല നേതൃത്വത്തിന്റെ താല്‍പ്പര്യത്തിന് അനുസരിച്ചും നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് യുഡിഎഫ് ഒരു ബാധ്യത ആയെന്നാണെന്ന് പി രാജീവ് പറഞ്ഞു.
ഗവര്‍ണര്‍ രാഷ്ട്രീയ പരാമര്‍ശം ഉന്നയിക്കുന്നത് ഉചിതമല്ലെന്നും പി രാജീവ് പറഞ്ഞു. ബില്ലുകളുടെ കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ബില്ലുകള്‍ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു ബില്ല് മണിബില്‍ ആണോ അല്ലയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക