പാലക്കാട് ദമ്പതികൾ മരിച്ച സംഭവത്തിൽ സ്ഥിരീകരണമായി. മരിച്ച യശോദയുടെ മരണം സംഭവിച്ചത് മകൻ അനൂപിന്റെ അടിയേറ്റതു കൊണ്ടാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ കാടാങ്കോട് കഴിഞ്ഞദിവസം ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് കാടാങ്കോട് അയ്യപ്പൻകാവ് സ്വദേശിയായ അപ്പുണ്ണി(60), അദ്ദേഹത്തിന്റെ ഭാര്യ യശോദ(55) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ഇൻക്വസ്റ്റിൽ യശോദയുടെ മൃതശരീരത്തിൽ മർദ്ദനമേറ്റത്തിന്റെ പാടുകൾ കണ്ടെത്തിയിരുന്നു.
മകൻ അനൂപ് മാതാപിതാക്കളെ പതിവായി മർദ്ദിക്കാറുണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പരാതി നൽകുകയും ചെയ്തു. അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലം ആണെന്നും യശോദയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ഇവരുടെ മകൻ അനൂപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അനൂപ് യശോദയ ചവിട്ടി വീഴ്ത്തിയിരുന്നതായി ലഭിച്ച വിവരത്തെത്തുടർന്നാണ് അനൂപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക