യമൻ പൗരനെ കൊലപ്പെടുത്തി എന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ യമൻ സുപ്രീംകോടതി തള്ളി. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ വിട്ടയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിമിഷപ്രിയ അപ്പീൽ സമർപ്പിച്ചത്.
യമനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് പാലക്കാട് സ്വദേശിനിയായ നിമിഷപ്രിയ അപ്പീൽ കോടതിയെ സമീപിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ ശരി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും അടക്കം നിരവധി പേർ എത്തിയിരുന്നു.
യമൻ പൗരനായ തലാൽ അബ്ദു മഹ്ദി തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയപ്പോൾ ഇയാളിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടയിലാണ് കൊലപാതകം ചെയ്തത് എന്നുമാണ് നിമിഷപ്രിയ കോടതിയിൽ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക