തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ നിയന്ത്രിക്കുന്ന സംഘത്തിന്റെ കരാര്‍ പുതുക്കി. ടീമിന്റെ ശമ്പളത്തിനായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് 80 ലക്ഷം രൂപയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 12 പേരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ നിയന്ത്രിക്കുന്നത്.
മുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനും, ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണെന്നും ചൂണ്ടിക്കാട്ടിയാണ് കരാര്‍ പുതുക്കിയത്.
ഇതുസംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക്റിലേഷന്‍സ് വകുപ്പാണ് 16-) തീയതി മുതല്‍ കാലാവധി നീട്ടി ഉത്തരവിറക്കിയത്. ടീം ലീഡര്‍, കണ്ടന്റ് മാനേജര്‍, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക