ബെംഗളൂരു: കര്‍ണാടകയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സീനിയറായി പഠനം പൂര്‍ത്തിയാക്കിയ തേജസ് എന്ന യുവാവാണ് പിടിയിലായത്.
ഹാസന് ജില്ലയില്‍ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തേജസും യുവതിയും തമ്മില്‍ ആറുമാസത്തിലധികമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ അടിക്കടി കലഹങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും യുവതിയുടെ മുന്‍ബന്ധങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
തര്‍ക്കങ്ങളും വഴക്കും പതിവായതോടെ ബന്ധത്തില്‍ നിന്നും പിന്മാറാന് യുവതി താത്പര്യപ്പെട്ടിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരിലാണ് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് തന്റെ മോട്ടോര്‍സൈക്കിളില്‍ നഗരത്തില്‍നിന്നും 13 കിലോമീറ്റര്‍ ദൂരെയുള്ള കുന്തി ബേട്ട മലമുകളിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തേജസ് പെണ്‍കുട്ടിയെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക