ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിൽ മൂന്നിടത്തും ബിജെപിക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ ബിജെപി വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ അധികാരത്തിലിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി എത്തിയിട്ടുണ്ട്. കോൺഗ്രസിന് ആശ്വസിക്കാനുള്ള വക നൽകുന്നത് തെലങ്കാന മാത്രമാണ്. മധ്യപ്രദേശിലെ 230 സീറ്റുകളിൽ 150 സീറ്റുകളിൽ ബിജെപി ഇപ്പോൾതന്നെ മുന്നിലാണ്.
116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കോൺഗ്രസിന് 69 സീറ്റുകളിലാണ് ലീഡ് ഉള്ളത്. രാജസ്ഥാനിൽ 199 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 100 സീറ്റിനു മുകളിൽ ബിജെപി യും 74 സീറ്റുകളിൽ കോൺഗ്രസും ഭാരത് ആദിവാസി പാർട്ടി, ബി എസ് പി എന്നിവർ മൂന്ന് ഇടങ്ങളിലും സിപിഎം ഒരിടത്തും എട്ടിടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്.
90 സീറ്റുകൾ ഉള്ള ഛത്തീസ്ഗഡിൽ എക്സിറ്റ്പോൾ പ്രവചനങ്ങളെ കാറ്റിൽ പറത്തി ബിജെപി മുന്നേറുകയാണ്. 46 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപിക്ക് ഭീഷണിയായി 40 സീറ്റുമായി കോൺഗ്രസ് തൊട്ടു പിന്നിലുണ്ട്. 119 സീറ്റുകൾ ഉള്ള തെലുങ്കാനയിൽ കോൺഗ്രസ് 58 സീറ്റുകളിൽ മുന്നേറുമ്പോൾ ബി ആർ എസിന് 33 സീറ്റുകളുടെ ലീഡ് ആണുള്ളത് ഏഴിടത്ത് ബിജെപിയും ഒരിടത്ത് സിപിഐയും ലീഡ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക