ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം നൽകി ജിസിസി സുപ്രീം കൗൺസിൽ. ഇതോടെ ഇനിമുതൽ ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും. ടൂറിസ്റ്റ് വിസക്ക് ഗൾഫ് സഹകരണ കൗൺസിൽ സുപ്രീം കൗൺസിൽ അംഗീകാരം നൽകിയതായും ഇത് ചരിത്രപരമായ നടപടിയാണെന്നും സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് അറിയിച്ചു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യത്തലവൻമാരുടെ ഖത്തറിൽ ചേർന്ന യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ആഭ്യന്തര മന്ത്രിമാർക്ക് ആണ് തീരുമാനം നടപ്പാക്കാൻ ആവശ്യമായ നടപടികൾക്ക് കൊള്ളാനുള്ള അധികാരം സുപ്രീം കൗൺസിൽ നൽകിയിരിക്കുന്നത്.
ഏകീകൃത വിസ അനുവദിക്കുന്നതോടെ ആഗോളതലത്തിൽ വിശിഷ്ട വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ഗൾഫ് രാജ്യങ്ങളുടെ സ്ഥാനം ഉയർത്താൻ ഇത് സഹായകമാകും. ടൂറിസം മേഖലയിലും അവയ്ക്കിടയിലുള്ള വിവിധ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തീരുമാനം.
ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും സഞ്ചാരം ജിസിസി രാജ്യങ്ങൾക്കിടയിൽ സുഗമമാക്കുന്നതിന് ഏകീകൃത ടൂറിസ്റ്റ് വിസ സഹായകമാകും. സാമ്പത്തിക വളർച്ചയുടെ പ്രധാന മേഖലയായ ടൂറിസത്തിന്റെ വളർച്ചയ്ക്കും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും ഏകീകരണവും വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക