നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പരാതിക്കാരിക്ക് ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്ന് പറഞ്ഞ ഹൈക്കോടതി സിംഗിൾ ജഡ്ജ് അന്വേഷണം ആവശ്യപ്പെട്ടുള്ള നടിയുടെ ഹർജി തള്ളണമെന്ന് ദിലീപിന്റെ ആവശ്യം അംഗീകരിച്ചില്ല. വസ്തുതാപരമായി അന്വേഷണം നടത്താൻ ജില്ലാ ജഡ്ജിയോട് ആവശ്യപ്പെട്ട കോടതി ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റോ ഏജൻസികളുടെയോ സഹായം തേടി ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു.
കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മാറിയതുമായി ബന്ധപ്പെട്ട നടിയുടെ ആശങ്കകൾ ഗൗരവപൂർവ്വം പരിഗണിച്ച കോടതി സ്വകാര്യ ദൃശ്യങ്ങൾ അടക്കം പുറത്തു പോകുന്നത് തന്റെ സ്വകാര്യതയും നിലനിൽപ്പിനെയും ബാധിക്കുന്ന കാര്യമാണെന്ന് നടിയുടെ വാദം മുഖവിലക്കെടുക്കുകയും അന്വേഷണത്തെ എന്തിനാണ് എതിർക്കുന്നത് എന്ന് ദിലീപിനോട് ചോദിക്കുകയും ചെയ്തു.
ഹർജിയിലൂടെ മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് അതിജീവിത ആവശ്യപ്പെടുകയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലേക്ക് മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
മെമ്മറി കാർഡിൽ ഉള്ള ദൃശ്യങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാറും കോടതിയെ അറിയിച്ചിരുന്നു. വിചാരണ നീട്ടി കൊണ്ടുപോകാനാണ് നടി ശ്രമിക്കുന്നത് എന്നും അതുകൊണ്ടുതന്നെ നടിയുടെ ഹർജി തള്ളണമെന്നും ആയിരുന്നു ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക