മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.
മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു എന്ന വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജിലൻസ് കോടതിയുടെ ഉത്തരവ് തെറ്റാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതിന് സാക്ഷി മൊഴികൾ ഉള്ള സാഹചര്യത്തിൽ കേസിൽ തെളിവില്ലെന്ന് വിജിലൻസ് കോടതിയുടെ കണ്ടെത്തൽ പ്രഥമദൃഷ്ട്യ ശരിയല്ലെന്നും പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാം ആയിരുന്നുവെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക