ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവെച്ച് സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലെന്നും 370 അനുച്ഛേദം താല്‍കാലികമായിരുന്നുവെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം കാശ്മീരിന് ഇല്ലെന്ന് കോടി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നല്കി തിരഞ്ഞെടുപ്പ് നടത്താനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ മൂന്ന് യോജിച്ച വിധികളാണുള്ളതെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഉത്തരവുകളിലൂടെയാണ് രാഷ്ട്രപതി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.
ആദ്യം 370 അനുച്ഛേദത്തില്‍ ഭേദഗതി വരുത്തി ഭരണഘടന നിര്‍മ്മാണ സഭയ്ക്ക് പകരം നിയമസഭയ്ക്ക് ശുപാര്‍ശ നല്‍കാമെന്ന് ആക്കിയിരുന്നു. ഈ മാറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി വിധിച്ചു. ഭേദഗതി വരുത്തിയതില്‍ അപാകതയുണ്ടെന്ന് കോടതി വ്യക്തമാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക പദവി എടുത്തുകളഞ്ഞ രണ്ടാമത്തെ രാഷ്ട്രപതിയുടെ വിജ്ഞാപനം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക