ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകണമെന്ന ഹർജിക്കാരുടെ വാദം തള്ളി സുപ്രീംകോടതി. രാഷ്ട്രപതി ഭരണത്തിൽ പാർലമെന്റിന് അധികാരം ഉപയോഗിക്കാം എന്നും ഇന്ത്യയുടെ ഭാഗമായതോടെ കാശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
താൽക്കാലികമായി യുദ്ധസാഹചര്യത്തിൽ രൂപീകരിച്ച ആർട്ടിക്കിൾ 370 റദ്ദ് ചെയ്തു കൊണ്ട് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് റദ്ദ് ചെയ്തു. ആർട്ടിക്കിൾ 370 താൽക്കാലികമായി രൂപീകരിച്ചതാണ് എന്ന വാദം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി.
ജമ്മുകാശ്മീരിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരം ഇല്ലെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണപരമായും നിയമപരമായും ഉള്ള അധികാരമുണ്ട് എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മു കാശ്മീർ.
ഭരണഘടനയെ വിഘടിപ്പിക്കാൻ അല്ല സംയോജിപ്പിക്കാൻ ആണ് ആർട്ടിക്കിൾ 370 എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് കേന്ദ്രസർക്കാറിന് തീരുമാനങ്ങൾ എടുക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക