ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർദ്ദേശങ്ങളുമായി ഹൈക്കോടതി. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തണമെന്നും ക്യൂ കോംപ്ലക്സിൽ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും, ഭക്തർക്ക് സുഗമമായ ദർശനസൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ബസുകളിൽ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്ന് നിർദ്ദേശിച്ച കോടതി കെഎസ്ആർടിസി അധികം ബസ്സുകൾ നൽകാനും ആവശ്യപ്പെട്ടു.
സന്നിധാനത്തെ ആൾക്കൂട്ടം നിയന്ത്രിക്കുക, കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകുക, പ്രതിദിനം സ്പോട്ട് ബുക്കിംഗ് റിവ്യൂ നടത്തുക തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന പോലീസ് മേധാവി നേരിട്ട് നിരീക്ഷണം നടത്താനും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക