ജോലി സ്ഥലത്തേക്ക് ഐഫോണുകള്‍ കൊണ്ടുവരരുതെന്ന് ജീവനക്കാരോട് ചൈനീസ് കമ്പനികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പകരം, ജോലി സമയത്ത് പ്രാദേശിക ബ്രാന്‍ഡുകള്‍ നിര്‍മ്മിച്ച ഫോണുകള്‍ ഉപയോഗിക്കണമെന്നാണ് ആവശ്യം. എട്ട് ചൈനീസ് പ്രവിശ്യകളിലുട നീളമുള്ള നിരവധി കമ്പനികളും സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റുകളുമാണ് പുതിയ നീക്കവുമായി എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. സെജിയാങ്, ഗ്വാങ്ഡോങ്, ജിയാങ്സു, അന്‍ഹുയി, ഷാന്‍സി, ഷാന്‍ഡോങ്, ലിയോണിങ്, ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയുള്ള സെന്‍ട്രല്‍ ഹെബെയ് എന്നീ പ്രവിശ്യകളിലെ ചൈനീസ് ഏജന്‍സികളും സര്‍ക്കാര്‍ പിന്തുണയുള്ള കമ്പനികളുമാണ് ഐഫോണ്‍ അടക്കമുള്ള വിദേശ നിര്‍മിത ഡിവൈസുകളോട് അകലം പാലിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുറഞ്ഞത് മൂന്ന് മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ജോലിസ്ഥലത്ത് ഐഫോണ്‍ ഉപയോഗിക്കരുതെന്ന് നിലവില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹ്വാവേ ഉള്‍പ്പെടെയുള്ള ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചൈന ഇത്തരമൊരു നടപടിയുമായി എത്തിയത്. അതുപോലെ തന്നെ ഈയിടെ ബാങ്കുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോട് പ്രാദേശിക സോഫ്റ്റ്വെയറിലേക്ക് മാറാന്‍ ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക