സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് തിരുവനന്തപുരം ജില്ലയിലെ വർക്കല പാപനാശം ബീച്ചിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലം കാണാൻ ഉദ്ഘാടന ദിവസം തന്നെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പാപനാശത്ത് എത്തിയത്.
കടലിന്റെ താളത്തിനൊത്ത് പാലം അവസാനിക്കുന്നിടത്തെ വിശാലമായ പ്ലാറ്റ്ഫോമിൽ നിന്ന് കടലിന്റെ ഭംഗി ആവോളം ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിയത്. കേരളത്തിന്റെ ബീച്ചുകളിൽ വാട്ടർ സ്പോർട്സ് സാധ്യതകളായ ഫ്ലോട്ടിങ് ബ്രിഡ്ജ് പോലുള്ളവ കൂടുതൽ അവതരിപ്പിക്കുമെന്ന് പാലം ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് 700 കിലോഗ്രാം ഭാരമുള്ള നങ്കൂരമാണ് കടലിൽ പിടിച്ചുനിർത്തിയിരിക്കുന്നത്.
രാവിലെ 11 മുതൽ വൈകുന്നേരം 5 മണി വരെ പ്രവേശന സമയം നൽകിയിരിക്കുന്ന ബ്രിഡ്ജിൽ ഒരേസമയം 100 പേർക്ക് പ്രവേശിക്കാവുന്നതാണ്. സുരക്ഷാ സംവിധാനങ്ങളായ സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാർഡുകൾ എന്നിവയെല്ലാം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക