കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ അശാസ്ത്രീയമായി കുഴിച്ചു മൂടിയെന്ന പരാതിയില്‍ അന്വേഷണം നടത്താനായി കേന്ദ്ര സംഘം ഇന്ന് കാസര്‍ഗോഡെത്തും. ദേശീയ ഹരിത ട്രിബ്യൂണലാണ് പരിശോധന നടത്താനെത്തുന്നത്. കര്‍ണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്ത്തകന് ഡോ. രവീന്ദ്രനാഥ് ഷാന്ഭോഗ് നല്കിയ പരാതി പ്രകാരമാണ് വിദഗ്ധ പരിശോന നടത്താന്‍ കേന്ദ്ര സംഘം എത്തുന്നത്.
അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാല്‍ കാലക്രമേണ ഭൂഗര്‍ഭ ജലത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസര്‍ഗോഡ് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷന് കോര്പ്പറേഷന് മുന്‍ തൊഴിലാളി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്.
അതേസമയം എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയില്‍ കേന്ദ്ര – സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്നലെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കേരളത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക