മുംബൈ: സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്ടോബര്‍ 29 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉള്‍പ്പെടെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നികുതി അടയ്ക്കാത്ത എന്തുകൊണ്ടാണെന്ന് കാരണം കാണിക്കാനും നോട്ടീസില്‍ പറയുന്നുണ്ട്. സൊമാറ്റോ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ഡെലിവറി നിരക്കുകളില്‍ ജിഎസ്ടി വേണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് നോട്ടീസ്.
അതേസമയം, കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നല്‍കുമെന്നും സൊമാറ്റോ കൂട്ടിച്ചേര്‍ത്തു. ഡെലിവറി ചാര്‍ജുകള്‍ക്ക് നികുതി അടയ്ക്കാന്‍ ‘ബാധ്യതയില്ല’ എന്ന് സോമറ്റോ വാദിച്ചു. പരസ്പരം അംഗീകരിച്ച കരാര്‍ വ്യവസ്ഥകള്‍ കണക്കിലെടുത്ത് ഡെലിവറി പങ്കാളികള്‍ കമ്പനിക്കല്ല, ഉപഭോക്താക്കള്‍ക്കാണ് ഡെലിവറി സേവനങ്ങള്‍ നല്‍കിയിരിക്കുന്നത്.
ജിഎസ്ടി പേയ്മെന്റില്‍ മൊത്തം 750 കോടി രൂപ ആവശ്യപ്പെട്ട് സൊമാറ്റോ, സ്വിഗ്ഗി എന്നിവയുള്‍പ്പെടെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് (ഡിജിജിഐ) നവംബറില്‍ പ്രീ-ഡിമാന്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. ഈ നികുതി ബാധ്യതകള്‍ നിറവേറ്റുന്നതിനുള്ള ബാധ്യത സോമറ്റോയ്ക്ക് ഇല്ലെന്നും അത് ഡെലിവറി പങ്കാളികള്‍ക്കുള്ള ഫീസ് കളക്ടറായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക