ജയ്പൂര്‍: എട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് രാജസ്ഥാനില്‍ മന്ത്രിസഭ വിപുലീകരിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ഡോ. കിരോരി ലാല്‍ മീണ, ഗജേന്ദ്ര സിംഗ് ഖിംസര്‍, ബാബുലാല്‍ ഖരാഡി, ജോഗറാം പട്ടേല്‍, സോരാറാം കുമാവത്, സുരേഷ് സിംഗ് റാവത്ത്, മദന്‍ ദിലാവര്‍ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
115 സീറ്റുകള്‍ നേടിയാണ് ബിജെപി രാജസ്ഥാനില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 69 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തെ 200ല്‍ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് ഒരു സീറ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഡിസംബര്‍ 15ന് ഭജന്‍ലാല്‍ ശര്‍മ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക