62മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് വർണ്ണാഭമായ തുടക്കം. കലാപൂരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ സിനിമ താരമായ നിഖിലാ വിമൽ മുഖ്യാതിഥിയായി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 24 വേദികളിലായി 239 ഇനങ്ങളിലായി 14000ത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.
പ്രധാന വേദിയിലെ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ കൊല്ലം കലാപൂരത്തിന്റെ മത്സരചൂടിലേക്ക് കടന്നു. ഉദ്ഘാടന ചടങ്ങിൽ മന്ത്രി ശിവൻകുട്ടി അധ്യക്ഷനായി. കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചു റാണി, കെ ബി ഗണേഷ് കുമാർ എന്നീ മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത് ഇത് നാലാം തവണയാണ്. കോഴിക്കോട് ആയിരുന്നു അവസാനം കലോത്സവത്തിന് വേദിയായത്. ജനുവരി എട്ടിന് നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക