തമിഴ്നാട് പന്തല്ലൂരിൽ മൂന്ന് വയസ്സുകാരി പെൺകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി വനംവകുപ്പിന്റെ പിടിയിലായി. രണ്ടുതവണ മയക്കു വെടിവച്ചാണ് പുലിയെ പിടികൂടിയത്.
അതേസമയം പുലിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി മുതൽ ആരംഭിച്ച നാട്ടുകാരുടെ റോഡ് ഉപരോധം ഇന്നും തുടരുകയാണ്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ പുലിയെ വെടിവെച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ട് ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് പുലിയെ പിടികൂടിയത്.
പന്തല്ലൂർ ബിതേർകാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ മൂന്നു വയസുകാരി നാൻസിയാണ് മരിച്ചത്. രക്ഷിതാവിന് ഒപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് നടക്കുന്ന ഹർത്താലിൽ കടകമ്പോളങ്ങളും ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു. കുട്ടിയെ ആക്രമിച്ച പുലി പിന്നീട് മറ്റൊരു സ്ത്രീയെയും ആക്രമിച്ചിരുന്നു ഇവർ നിലവിൽ പന്തല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക