ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് കൊച്ചി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
2020 ൽ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവ് ശിക്ഷക്ക് ശേഷം ജാമ്യം ലഭിച്ചിരുന്നു. ആദായ നികുതിയിൽ അടക്കം പൊരുത്തക്കേടുകൾ കണ്ടതിനെത്തുടർന്ന് ഈ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ 10.30 മുതലാണ് ചോദ്യം ചെയ്യൽ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക