ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ തീരുമാനിച്ച് ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈൽ കയറ്റുമതി ആരംഭിക്കുമെന്ന് ഡി ആര് ഡി ഒ ചെയർമാൻ സമീർ വി കാമത്ത് അറിയിച്ചിട്ടുണ്ട്. പത്തുദിവസത്തിനുള്ളിൽ ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾക്കായി രൂപകൽപ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതി രണ്ടു വർഷത്തിനുള്ളിൽ ആരംഭിക്കും എന്നും ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡി ആർ ഡി ഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ട് എന്നും സമീർ വി കാമത്ത് അറിയിച്ചു.
ബ്രഹ്മോസ് അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഒരു ഇടത്തരം സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ ആണ്. സ്വന്തം ആവശ്യങ്ങൾക്ക് പോലും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടം ആണെന്നും പല രാജ്യങ്ങളും ഇവ വാങ്ങാൻ താല്പര്യം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക