2019ൽ മാധ്യമപ്രവര്‍ത്തക ജീന്‍ കാരളിനെ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വൻ തിരിച്ചടി. ട്രംപ് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതില്‍ 18 മില്യണ്‍ ഡോളര്‍ മാധ്യമപ്രവർത്തക ജീനിന് ഉണ്ടായ മാനഹാനിക്കും വൈകാരിക നഷ്ടത്തിനുമാണ്. ആവര്‍ത്തിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരായ ശിക്ഷ എന്ന തരത്തിലാണ് ബാക്കിയുള്ള 65 ലക്ഷം രൂപ.
കേസിൽ വിധി കേള്‍ക്കാന്‍ നില്‍ക്കാതെ ട്രംപ് മടങ്ങി. തനിക്കെതിരായ വിധി പരിഹാസ്യമെന്നും ഇതിനെതിരെ അപ്പീല്‍ പോകുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം. സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രസിഡന്റ് ജോ ബൈഡന് ആണെന്നും ട്രംപ് ആരോപണം ഉന്നയിച്ചു.
2019ൽ വിധിക്കാസ്പദമായ സംഭവം നടക്കുന്നത്. നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ട്രംപിന്റെ വഴിയിലാണ് കേസ് തടസമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക