ന്യൂഡൽഹി: ശബരിമലയിൽ ദർശനത്തിനു നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. വിഷയം കേരള ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി ഹർജിക്കാരനു നിർദ്ദേശം നൽകി.
തമിഴ്നാട് സ്വദേശി കെ.കെ. രമേഷാണ് ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. ജസ്റ്റിസുമായാ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രാജ്യത്തെ മറ്റ് പ്രധാനക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നവർക്ക് ലഭിക്കുന്ന മികച്ച അന്തരീക്ഷം ശബരിമലയിലും ഉണ്ടാകണമെന്ന് സുപ്രീംകോടതി പറഞ്ഞു.
തിരുപ്പതിയിലും വൈഷ്ണോ ദേവി ക്ഷേത്രത്തിലും തിരക്ക് നിയന്ത്രിക്കുന്നത് എങ്ങനെയെന്നു നോക്കൂ. ഗുരുദ്വാരകൾ സന്ദർശിക്കൂ. എത്ര ഭംഗിയായാണു സുവർണ ക്ഷേത്രത്തിലും മറ്റും തീർഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. അത് ശബരിമലയിലെ ഭക്തർക്ക് ക്രമീകരണങ്ങൾ ഒരുക്കുന്നവർ കാണണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി മാസ്റ്റർ പ്ലാൻ രൂപീകരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി കെ.കെ രമേശ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നീരിക്ഷണം.
അമർനാഥ് ക്ഷേത്രത്തിലേത് പോലെ ശബരിമലയിലും രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയിൽ തീരുമാനമെടുക്കേണ്ടത് കേരളാ ഹൈക്കോടതിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് സൂര്യകാന്തിന്റെയും കെ.വി വിശ്വനാഥിന്റെയും നിരീക്ഷണം. ശബരിമലയിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ഹൈക്കോടതിക്ക് ഉണ്ടാകുമെന്നും ദേവസ്വം കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് തന്നെയുണ്ടെന്നും ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹർജി പരിഗണിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക