കൊച്ചി: എറണാകുളത്തെ ബാറിൽ ഇന്നലെ രാത്രി ഉണ്ടായ വെടിവയ്പില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. സംഭവ സമയത്ത് പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു എന്നാണ് ലഭ്യമായ വിവരം. തൊടുപുഴ സ്വദേശിയുടെ അൻവർ ബിലാലിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കതൃക്കടവിലെ ഇടശ്ശേരി ബാറിൽ വെടിവെപ്പുണ്ടായത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് വെടിയുതിർത്തത്. എയർ പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്. മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
ആക്രമണത്തില്‍ ബാർ ജീവനക്കാരായ സിജിൻ, അഖില്‍ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലിന്റെ കാലിലും സിജിന്റെ വയറ്റിലുമാണ് വെടിയേറ്റത്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.
പോലീസ് സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇപ്പോൾ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ നോര്‍ത്ത് പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക