സ്ഥിരമായി പാരസെറ്റമോൾ കഴിക്കുന്നർക്ക് മുന്നറിയിപ്പുമായി എഡിൻബർഗ് സർവകലാശാല പഠനം. എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും സ്കോട്ടിഷ് നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും ഗവേഷകർ നടത്തിയ പഠനം സയൻ്റിഫിക് റിപ്പോർട്ട്സ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
അമിതമായി മരുന്നു കഴിക്കുന്നവരിലാണ് ഇത്തരത്തിൽ ദോഷമുണ്ടാകുന്നതെന്ന് പഠനം വ്യക്തമാക്കി. വിട്ടുമാറാത്ത വേദനയുള്ള രോഗികൾക്ക് ഒരു ദിവസം 4 ഗ്രാം പാരാസെറ്റാമോൾ കൃത്യമാണെന്നും അതിന് മുകളിൽ കഴിക്കുന്നത് ശരീരത്തിന് വലിയ അപകടമാണെന്നും പഠനം പറയുന്നു.
കരളിന്റെ കോശങ്ങളിൽ പാരസെറ്റമോളിലെ ചില മിശ്രിതങ്ങൾ കരളിന് വലിയ ദുഷ്ഫലങ്ങളുണ്ടാക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇത് മൂലം കരൾ ടിഷ്യു ഘടനയ്ക്ക് കേടുപാടുകൾ സംഭവിക്കുമെന്നും കോശങ്ങൾ ശരിയായി പ്രവർത്തിക്കാതെ നശിക്കുമെന്നും എഡിൻബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
എലികളിലും മനുഷ്യരിലുമാണ് പഠനം നടത്തിയത്. എഡിന് ബെര്‍ഗ് സര്‍വകലാശാലയിലെയും ഒസ്ലോ സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ക്ക് പുറമേ സ്കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് സര്‍വീസ് സംഘവും പഠനത്തില്‍ പങ്കാളികളായിരുന്നു.
ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ നിരന്തരം മുന്നറിയിപ്പു നല്‍കുന്നതാണ്.
പാരസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ത്തന്നെ അവ കരളിനു ദോഷകരമാണെന്ന് രേഖപ്പെടുത്താറുണ്ട്. പാരസെറ്റാമോളിന്റെ അളവു കൂടിയാല്‍ ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.
അതു പോലെ തന്നെ ഇത് ശരീരത്തില്‍ പലയിടത്തായി ചുവന്ന പാടുകളും സൃഷ്ടിക്കും. ഇതിന്റെ ഉപയോഗം മൂലം കരള്‍ അമിതധ്വാനം ചെയ്യുന്നതിനാല്‍ കഠിനമായ ക്ഷീണവും, മറവിയും, അസ്വസ്ഥതയും നമ്മളില്‍ ഉണ്ടാക്കും. ഉപയോഗത്തിന്റെ അളവു കൂടും തോറും കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിന്നു പോകും.അതിനാല്‍ കരള്‍രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റാമോള്‍ കഴിക്കരുത്. അളവു കൂടിയാല്‍ അത് വൃക്കകളേയും തകരാറിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക