തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയ്യാങ്കളിയിൽ ഒരാൾ മരിച്ചു. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയൽവാസിയും സുഹൃത്തുമായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം.
നാരായണന്റെ വീടിന്റെ ടെറസ്സിൽ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിന് ഇടയിൽ ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. വഴക്കിനെ തുടർന്ന് അരുൺ നാരായണനെ താഴേക്കു വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.
അതേസമയം, കോഴിക്കോട് കൊയിലാണ്ടി സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ വെട്ടി കൊന്ന കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈ.എസ്.പിയുട നേതൃത്വത്തില്‍ 14 അംഗ സംഘം അന്വേഷിക്കും . കൊയിലാണ്ടി സിഐ: മെല്വിന് ജോസിനാണ് അന്വേഷണച്ചുമതല.
മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും അയൽക്കാരനുമായ അഭിലാഷ് തനിച്ചാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കി.
പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സത്യനാഥൻ കൊല്ലപ്പെട്ടത്. ക്ഷേത്രമുറ്റത്ത് വച്ചായിരുന്നു ക്രൂരമായ കൊലപാതകം.
ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് കുറ്റമേറ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. രണ്ടുവർഷം മുൻപ് ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും പ്രതി , കൊല്ലപ്പെട്ട സത്യനാഥന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഇരുവരും തമ്മിൽ ഉണ്ടായ പ്രശ്നം എന്താണെന്ന് അറിയില്ലെന്ന് നാട്ടുകാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക