തിരുവനന്തപുരം ജില്ലയിലെ പേട്ടയിൽ നിന്ന് രണ്ടു വയസ്സുകാരി പെൺ കുട്ടിയെ തട്ടി കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടാൻ ആയത്.
കുട്ടിയുടെ തട്ടിക്കൊണ്ടു പോകലിൽ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന തരത്തിൽ നേരത്തെ സംശയം ഉണ്ടായിരുന്നുവെങ്കിലും തട്ടിക്കൊണ്ടുപോകലിൽ ബന്ധുക്കൾക്ക് പങ്കില്ലെന്ന് പോലീസ് അറിയിച്ചു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളാണ് പ്രതിയെന്നും ഇയാൾ പിടിയിലായെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് തിരുവനന്തപുരം ജില്ലയിലെ പേട്ടയിൽ നിന്നും രണ്ടു വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്.
അന്ന് വൈകുന്നേരം കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടു കിട്ടുകയും ചെയ്തു. മൂന്ന് ടീമുകൾ ആയി തിരിഞ്ഞ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടിയുടെ സഹോദരന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാവിനെ സംഭവത്തെത്തിച്ച് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക