ഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് പാർട്ടിയിൽ താൻ സന്തോഷവതിയായിരുന്നില്ല എന്ന് പദ്മജ വേണുഗോപാൽ പറഞ്ഞു. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ സന്തോഷവതിയായിരുന്നില്ല എന്നാണ് പദ്മജ പറഞ്ഞത്. കോൺഗ്രസിൽ താൻ നിരവധി അവഗണന നേരിട്ടു. ഇന്ന് കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല എന്നും പദ്മജ പറഞ്ഞു.
നരേന്ദ്ര മോദി ശക്തനായ നേതാവാണെന്നും മോദിയുടെ പ്രവർത്തനത്തിൽ താൻ ആകൃഷ്ടയാണെന്നും പദ്മജ പറഞ്ഞു. അതേസമയം പത്മജയുടെ വരവ് കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്നും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ച് ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പദ്മജ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2004ല്‍ മുകുന്ദപുരം ലോക്സഭാമണ്ഡലത്തില്‍ നിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പന് നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരില്‍നിന്ന് 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയപ്പെട്ടു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്.
പത്മജ ബിജെപി യിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞ് ഇത് നിഷേധിച്ച് പത്മജ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. വൈകിട്ടോടെ ആ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. അതിനിടയിലാണ് പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക