ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കിയേക്കും. എല്ലാ ശനിയാഴ്ച്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ ശുപാർഷ അംഗീകാരത്തിലെത്തുന്നതോടെ തിങ്കൾ മുതൽ വെള്ളിവരെയായിരിക്കും ബാങ്കിന്റെ പ്രവർത്തി ദിനങ്ങൾ. ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും ഒപ്പിട്ടു. നിലവിൽ ഒന്നാം ശനിയാഴ്ച്ചയും മൂന്നാം ശനിയാഴ്ച്ചയും ബാങ്കിന് പ്രവർത്തി ദിവസമാണ്.
പുതിയ രീതി നിലവിലെത്തുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ പ്രവർത്തി സമയം വർദ്ധിപ്പിക്കും. 45 മിനിറ്റാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 175 ശതമാനം വർദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ ക്ലറിക്കൽ ജീവനക്കാരുടെ 17900 ആയിരുന്ന ശമ്പളം 24050 രൂപയാകും.
ജൂലൈ 28ന് ഐ.ബി.ഐയുടെ നേതൃത്വത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ധനകാര്യമന്ത്രാലയത്തിന് അവധി സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. പ്രവൃത്തി സമയം വര്‍ധിപ്പിച്ച്, ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളാക്കി മാറ്റാന്‍ ഏതാനും നാളുകളായി ചര്‍ച്ചകള്‍ നടക്കുകയാണ്. ജീവനക്കാരുടെ സംഘനകളുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് സമവായമുണ്ടാക്കാന്‍ ഐ.ബി.ഐ ശ്രമിക്കുകയായിരുന്നു.
ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളം തുടക്കത്തിൽ 17,900 ആയിരുന്നത് 24,050 രൂപയാകും. സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 65,830 രൂപയിൽനിന്ന് 93,960 രൂപ വരെയാകും. പ്യൂൺ, ബിൽ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്പളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കി; സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 37,145 രൂപയിൽനിന്ന് 52,610 രൂപയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക