സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാന്ന് ഇടുക്കി ജില്ലയിലെ ആമപ്പാറ. ഇടുക്കിയിലെ രാമക്കൽമേടിൽ പോയിട്ടുള്ളവർക്ക് അറിയാം ആമപ്പാറയെ കുറിച്ച്. രാമക്കൽമേടിലെത്തുന്നവരൊക്കെ ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ചെറുതായിട്ടൊന്നുമല്ല രസം കൊള്ളിക്കുക.
തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ആമപ്പാറയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. രാമക്കല്‍മേട്ടില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ ഡിടിപിസിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ‘ജാലകം എക്കോ ടൂറിസം കേന്ദ്രം’ നാടിന് സമര്‍പ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട് സ്പോട്ടായി മാറും ആമപ്പാറ.
ടിക്കറ്റ് കൗണ്ടര്‍, സുരക്ഷ വേലി, വാച്ച് ടവര്‍, നടപ്പാതകള്‍, ലൈറ്റുകള്‍, ഇലക്ട്രിക്കല്‍, പ്ലംമ്പിങ് ജോലികള്‍, സഞ്ചാരികള്‍ക്ക് കാഴഴ്ച കണ്ട് വിശ്രമിക്കാനുള്ള ബെഞ്ചുകള്‍, ശൗചാലയ ബ്ലോക്ക് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ആ പാറയുടെ ഘടന ഒരു ആമയോട് സാമ്യമുള്ളതിനാലാണ് അതിന് ആമപ്പാറ എന്ന പേര് ലഭിച്ചത്. ഒരു വലിയ ആമയുടെ തോടിനുള്ളിലൂടെ കടന്നുപോയാല്‍ എങ്ങനെയുണ്ടാവും, അത് കടന്ന് ചെന്നത്തുന്നത് ഹൃദയം നിറയ്ക്കുന്ന കാഴ്ചകളിലേക്കാണെങ്കിലോ. എങ്കില്‍ അതാണ് ആമപ്പാറ. ദൂരനിന്നുള്ള കാഴ്ചയില്‍ ഒരു ആമ പതിഞ്ഞിരിക്കുന്നതുപോലെയുള്ള ഒരു പാറയാവും ആദ്യം കാണുക. ആ പാറയുടെ അരികിലേക്ക് എത്തിയാല്‍ അതിന്റെ ഉള്ളിലേക്ക് കയറാന്‍ സാധിക്കുന്ന രണ്ട് ചെറിയ ഗുഹ പോലുള്ള ഭാഗം കാണാം. ഒന്നിലൂടെ കയറി മറ്റേ ഗുഹയിലൂടെ പുറത്തിറങ്ങാം.
കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന നടപ്പാതയാണുള്ളത്. ടന്നും നിരങ്ങിയും ഒക്കെ വേണം ഇതിലൂടെ കടന്നുപോകാന്‍. പടുകൂറ്റന്‍ പാറക്കുള്ളിലൂടെ അതിസാഹസികമായി സഞ്ചരിച്ച് മറുവശത്തെത്തിയാല്‍, ആ കഷ്ടപ്പാടൊന്നും വെറുതെയായില്ല എന്നു മനസ്സിലാകും. അത്രയ്ക്ക് മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
നിരവധി പാറക്കൂട്ടങ്ങളുള്ള പ്രദേശത്തിന്റെ ഒരു വലിയ ദൃശ്യം തന്നെ നിങ്ങള്‍ക്ക് അവിടെ ആസ്വാദിക്കാന്‍ കഴിയും. ശകത്മായ കാറ്റ് വീശിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് ആമപ്പാറ. ആ കാറ്റും കൊണ്ട് മതിവരുവോളം ഇടുക്കിയുടെ കാഴ്ചകള്‍ കാണാനും സമയം ലഭിക്കും.
രാമക്കല്‍മേട്ടിലെ കുറുവന്‍-കുറത്തി ശില്പം, മലമുഴക്കി വേഴാമ്പല്‍ വാച്ച് ടവര്‍, കോടമഞ്ഞ് പുതച്ച മലനിരകള്‍, താഴ്വരയില് തമിഴ് നാടിന്റെ ഗ്രാമീണ ഭംഗി, മനോഹരമായ കൃഷിയിടങ്ങള്‍, അകലെ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങി ആകാശക്കാഴ്ചയുടെ വിശാല ലോകമാണ് ആമപ്പാറ തുറക്കുന്നത്.
ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശീയരടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായി ആമപ്പാറയും മാറും. നെടുങ്കണ്ടം രാമക്കല്‍മേട് റോഡില്‍ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തോവാളപ്പടി ജങ്ഷനിലെത്തും. അവിടെ നിന്ന് ജീപ്പില്‍ ആമപ്പാറയിലെത്താം.
രാമക്കല്‍മേടിലെ സമീപ പ്രദേശമായതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന ഒരുയിടം കൂടിയാണ് ആമപ്പാറ. രാമക്കല്‍മേടില്‍ നിന്ന് തോവാളപ്പടി എത്തിയാല്‍ ജീപ്പില്‍ ഇവിടെയെത്താന്‍ സാധിക്കും. ഈ പ്രദേശത്തേക്ക് ജീപ്പ് മാത്രമെ പോവുകയുള്ളു. നല്ലൊരു ഓഫ്റോഡ് യാത്രയും ഇതിലൂടെ ആസ്വാദിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക