എറണാകുളം: വനിതാദിനത്തിലും സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ അതിക്രമം. എറണാകുളത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ കോളേജ് അധ്യാപകനും കെഎസ്ആർടിസി ബസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും ആണ് അറസ്റ്റിലായത്.
ട്രെയിനിൽ സഹയാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയതിന് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ അധ്യാപകൻ പ്രമോദ് കുമാർ അറസ്റ്റിലായത്. അൻപതുകാരനായ ഇയാൾ തിരുവനന്തപുരം ബാലരാമപുരം സ്വാദേശിയാണ്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് സംഭവം നടന്നത്.
ആലപ്പുഴയിലേക്ക് പോകാനായി കുറ്റിപ്പുറത്ത് നിന്നാണ് യുവതി ട്രെയിനിൽ കയറിയത്. അടുത്തുള്ള സീറ്റിൽ ഇരുന്ന് ഉറങ്ങുന്നതായി നടിച്ച പ്രതി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോഴാണ് സംഭവം. യുവതി നൽകിയ പരാതിയിൽ കേസ് എടുത്ത എറണാകുളം റെയിൽവേ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ആലുവ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി ബാത്തിൽ ജഹാസ് വീട്ടിൽ അബ്ദുൾ റഹിം സേഠ്നെയാണ് പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക