ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. ഇന്ന് മഹാരാഷ്ട്രയില്‍ ന്യായ് യാത്ര പ്രവേശിക്കും. മഹാരാഷ്ട്രയിലൂടെ ആറ് ദിവസം സഞ്ചരിക്കുന്ന യാത്ര നന്ദുര്‍ബാറിലെ ജില്ലയിലെ ഗോത്ര മേഖലയില്‍ നിന്നാണ് പര്യടനം തുടങ്ങുന്നത്.
ഈ മാസം 17നാണ് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം. ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി യാത്രയുടെ സമാപനം മാറ്റാനാണ് കോണ്‍ഗ്രസ് പാർട്ടിയുടെ തീരുമാനം. 17ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സമ്മേളനം ഒരുക്കിയിരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.
ജനുവരി 14 ന് മണിപ്പൂരിലെ തൗബാലിൽ വെച്ചാണ് ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയായിരുന്നു ന്യായ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഭാരത് ജോഡോ യാത്രയിൽ നിന്ന് വ്യത്യസ്തമായി കാൽനട യാത്രയും ഒപ്പം വാഹന യാത്രയും ഉൾക്കൊള്ളിച്ചതായിരുന്നു ന്യായ് യാത്ര. ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളുടെയും നേതാക്കളെ സമാപനത്തി ന് എത്തിച്ച് റാലിയിൽ ശക്തി തെളിയിക്കാനാണ് കോൺഗ്രസ് ഒരുക്കങ്ങൾ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക