മൂന്നാർ: മാങ്കുളത്ത് തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലുപേർ മരിച്ച സംഭവത്തെ അപകട സ്ഥലത്ത് മോട്ടോർവാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ഇന്ന് പരിശോധന നടത്തും. കൊക്കയിലേയ്ക്ക് മറിഞ്ഞ ട്രാവലർ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. റോഡിന്റെ അശാസ്ത്രീയ രീതിയിലുള്ള നിർമാണമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. സ്ഥലത്ത് ഇതിന് മുൻപും അപകടം നടന്നിട്ടുണ്ട്.
അപകടത്തിന് കാരണം പിഡബ്ള്യുഡിയുടെ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംരക്ഷണഭിത്തി കെട്ടിയിരുന്നെങ്കിൽ വൻ അപകടം ഒഴിവാക്കാമായിരുന്നുവെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് നാലരയോടെ മാങ്കുളം ആനക്കുളം റോഡിൽ പേമരത്താണ് അപകടം നടന്നത് തിരുനെൽവേലിയിൽ ഒരു പ്രഷർ കുക്കർ കമ്പനിയിൽ ഒരുമിച്ച് ജോലിചെയ്യുന്നവർ വിനോദയാത്രയ്ക്കെത്തിയതായിരുന്നു. അപകടത്തിൽ പെട്ടവരെല്ലാം തമിഴ്നാട് സ്വദേശികളാണ്.
ഗുണശേഖരൻ ഗോവിന്ദ അരസ് (60), അബിനേഷ് മൂർത്തി (30), മകൻ തൻവിക് (ഒന്നര വയസ്), പി കെ സേതു (34) എന്നിവരാണ് അപകടത്തിൽ മരിച്ചത്. 13 പേർക്ക് പരിക്കുണ്ട്. അതേസമയം, അപകടത്തിൽ ഗുരുതമായി പരിക്കേറ്റയാൾ അപകടനില തരണം ചെയ്തു.
100 അടി താഴ്ചയിലേയ്ക്ക് ട്രാവലർ മറിയുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന വാഹനത്തിലെത്തിയ സഹപ്രവർത്തകരും പ്രദേശവാസികളും വന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇതിനിടെ, അപകടത്തിൽ ഭർത്താവും ഒന്നരവയസുകാരനായ മകനും മരിച്ചതിയാതെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് തേനി സ്വദേശിയായ ശരണ്യ. അപകടം നടന്നതോടെ മൂവരും കൂട്ടം പിരിഞ്ഞു. ശരണ്യ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക