മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വ്യാപക പ്രതിഷേധം. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് ഡൽഹിയിൽ നടക്കുന്നത്.
പ്രതിഷേധത്തെ തുടർന്ന് രണ്ട് മന്ത്രിമാരടക്കം നിരവധി എംഎൽഎമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ഐടിഒ ക്ക് സമീപം പ്രതിഷേധ മാർച്ച് പോലീസ് തടയുകയും ചെയ്തിരുന്നു. മന്ത്രി അതിഷി അടക്കമുള്ളവരെയാണ് പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. ഐടി ഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ഔദ്യോഗിക വസതിയിൽ വച്ച് അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ വൻതോതിൽ പ്രതിഷേധം നടക്കുന്നുണ്ട്. വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
ഇന്ന് രണ്ടു മണിയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഡൽഹിയിലുള്ള ഇ ഡി ആസ്ഥാനത്ത് അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ തുടർന്നു വരികയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഡീഷണൽ ഡയറക്ടറായ കപിൽ രാജ് ആണ് അരവിന്ദ് കെജ്രിവാളിന് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക