ആർ എൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. ഐഎസ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമായ ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇന്ന് രാവിലെ ഏഴുമണിക്കാണ് ആർ എൽ വിയുടെ രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.
പരീക്ഷണത്തിനുശേഷം സുരക്ഷിതമായി വാഹനം ഭൂമിയിൽ തിരിച്ചിറങ്ങി. ‘പുഷ്പക്’ എന്ന പേരിട്ട വാഹനമാണ് ഒന്നര മണിക്കൂർ കൊണ്ട് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ വാഹനം മണിക്കൂറുകൾ കൊണ്ടാണ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങിയത്. കർണാടകയിലുള്ള ചിത്രദുർഗ്ഗ എയറനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണ പറക്കൽ നടത്തിയത്.
2023 ഏപ്രിലിൽ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയാക്കിയ വാഹനം പരീക്ഷണത്തിലെ എല്ലാ ഘട്ടങ്ങളും കൃത്യമായി പൂർത്തീകരിച്ചു എന്ന് ഐഎസ്ആർഒ അറിയിച്ചു. ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോൾ ഉള്ള സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിനായാണ് പരീക്ഷണം നടത്തുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് അയച്ച പേടകം തിരികെയെത്തുന്ന എല്ലാ സാഹചര്യങ്ങളും സജ്ജീകരിച്ചിരുന്നു.
രണ്ട് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ച സാഹചര്യത്തിൽ പേടകത്തെ അടുത്തഘട്ടമായി ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. പര്യവേഷണ വാഹനത്തിൽ ജിഎസ്എൽവി റോക്കറ്റിന്റെ ക്രയോജനിക് ഘട്ടം ഒഴികെയുള്ള ഭാഗങ്ങളും പിഎസ്എൽവിയുടെ നാലാം ഘട്ടവും അടങ്ങിയിട്ടുണ്ട്.
ഇതിന്റെ തലപ്പത്താണ് ആർ എൽ വി ഉള്ളത്. ഐഎസ്ആർഒ 2025ൽ വിക്ഷേപണം നടത്താൻ ഉദ്ദേശിക്കുന്ന പേടകം ആദ്യ ബഹിരാകാശ യാത്രക്ക് ശേഷം ആൻഡമാനിലാണ് വന്നിറങ്ങുക
പ്രതികരിക്കാൻ ഇവിടെ എഴുതുക