ഉപയോഗിച്ച് കഴിഞ്ഞ മിനറൽ വാട്ടർ കുപ്പികളിൽ വീണ്ടു വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കുക. നിങ്ങൾ വെള്ളം മാത്രമല്ല വലിയൊരളവിൽ പ്ലാസ്റ്റിക്കും നിങ്ങളുടെ ഉള്ളിൽ പോകുന്നുണ്ട്.
ലോകത്ത് ഇന്നുള്ള വലിയൊരു ശതമാനം പ്ലാസ്റ്റിക്ക് മാലിന്യവും മൈക്രോപ്ലാസ്റ്റിക്കാണ്. 5 മില്ലീമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക്ക് കഷണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്ക് എന്ന വിഭാഗത്തിൽ കണക്കാക്കാറുള്ളത്. പതിറ്റാണ്ടുകളായി മനുഷ്യൻ വേണ്ടാതെ കളയുന്ന പ്ലാസ്റ്റിക്ക് കൂട്ടിയുരഞ്ഞും പൊടിഞ്ഞും സൂക്ഷ്മകണങ്ങളായി മാറപ്പെടുന്നു.
ഇത് ലോകത്തിലെല്ലാ മഹാസമുദ്രങ്ങളിലും ഒഴുകിനടക്കുന്നുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പല രാജ്യങ്ങളും കടൽ വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കാറുള്ളത്. എന്നാൽ മൈക്രോപ്രാസ്റ്റിക്കിന് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന അരിപ്പകൾക്കുള്ളിലൂടെ നുഴഞ്ഞുകയറാമെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ശുദ്ധജല സ്രോതസുകളിലും മഴവെള്ളത്തിലും വരെ മൈക്രോപ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നതാണ് ഈ സൂക്ഷ്മവസ്തുവിന്റെ ഭീകരത എത്രത്തോളമാണെന്ന് തെളിയിക്കുന്നത്.
മനുഷ്യനുൾപ്പടെ ലോകത്തെ മുഴുവൻ ജീവജാലങ്ങൾക്കും മൈക്രോപ്ലാസ്റ്റിക്ക് വളരെ അപകടകരമാണ്. ഇൻസുലിൻ മരുന്നുകൾ പ്രവർത്തിക്കുന്നത് തടയൽ, പൊണ്ണത്തടി, പ്രതിരോധശേഷി കുറക്കൽ, വന്ധ്യത എന്നി രോഗങ്ങൾ തുടങ്ങി കാൻസറിന് വരെ മൈക്രോപ്ലാസ്റ്റിക്ക് കാരണമാകാറുണ്ട്. ഇത് കൂടാതെ ശരീരത്തിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടി മറ്റ് രോഗങ്ങൾ വരാനും സാധ്യതയുണ്ട്. മനുഷ്യന്റെ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക